മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന സിന്ധു കിഴക്കേവീട്ടിൽ. രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു. ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫർ ആയി വന്നിട്ട്. ആദ്യത്തെ പോസ്റ്റ് ചെന്നൈയിൽ ആയിരുന്നു. പിന്നെ ഗുജറാത്തിൽ . ഇപ്പോൾ ഇതാ ദൈവത്തിൻറെ സ്വന്തം നാട്ടിൽ. ലോൺ സെക്ഷനിലും ക്യാഷ് കൗണ്ടറിന്റെ മുൻപിലും നീണ്ട ക്യൂ ഉണ്ടായിരുന്നു. പന്ത്രണ്ടര കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് ലോക്കറിൽ വച്ച ഓർണമെൻറ്സ് എടുക്കാൻ കസ്റ്റമർ വന്നിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫ്സും തിരക്കിലാണ് കൃഷ്ണനുണ്ണി സ്റ്റോങ് റൂം തുറന്നു കൊടുക്കാൻ ചാവിയും എടുത്തു.
കസ്റ്റമറുടെ കൂടെ ക്യാമ്പിന് പുറത്തിറങ്ങി സ്റ്റോങ് തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കയർത്ത് സംസാരിക്കുന്നത് കേട്ടു. അമ്മച്ചി പറഞ്ഞാലും മനസ്സിലാകില്ലേ ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല. മോനെ ഒന്നുകൂടി നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമകൻ കോയമ്പത്തൂരിൽ നിന്നും പൈസ അയച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടിൽ കാണണ്ടേ രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ. ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തുള്ള അക്കൗണ്ടൻറ് സൂക്ഷ്മ പറയുന്നത് കേട്ടു,
മാനേജർ ശ്രദ്ധിക്കുന്നുണ്ട് . മാനേജർ കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു എന്താ സഹദേവൻ, എന്താ പ്രോബ്ലം?. അത് സാർ രണ്ട് മൂന്ന് ദിവസമായി ഈ അമ്മച്ചി വരുന്നു. അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ? അപ്പോഴാണ് കൃഷ്ണനുണ്ണി അവരെ ശ്രദ്ധിച്ചത് 70,75 പ്രായം വരും നന്നായി വെളുത്ത മെലിഞ്ഞ ഒരു രൂപം. ഒട്ടിയ കവിളെല്ലുകൾ കണ്ണ് നിറഞ്ഞു വരുന്നത് സാരി തലപ്പുകൊണ്ട് തുടയ്ക്കുന്നുണ്ടായിരുന്നു.