`

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കൂട്ടുകാരനെ കാണാൻ ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം ചുട്ടുപഴുത്ത മണലാരണ്യത്തിലെ ഏകാന്ത വാസത്തിനിടയിലാണ് ഞാൻ ശ്രേശാന്തിനി യെ പരിചയപ്പെടുന്നത്. പാലക്കാട്ടുകാരനാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. മലയാളത്തിൽ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാളെ കിട്ടിയല്ലോ സ്ഥലം മാറി വന്നതായിരുന്നു അയാൾ. വൈകിട്ട് നടക്കാൻ പോകുമ്പോൾ ഞാൻ അയാളെയും കൂട്ടി നഗരത്തിന്റെ തിരക്കുകൾ അവസാനിക്കുന്നിടത്താണ് സക്രിയ എന്ന ഇറാനിയുടെ ചായക്കട. രുചിയുള്ള ഇറാനിയൻ ചായയോടൊപ്പം അവിടെ കുറെ ഇറാനിയൻ വിഭവങ്ങളും കഴിക്കാൻ കിട്ടും.

   

എന്നുള്ളതുകൊണ്ടുതന്നെയാണ് ഞാൻ പതിവായ അവിടെ പോകാറുള്ളത്. നര കയറിയ താടിയും കഷണ്ടി തലയും കുടവയറും എല്ലാം കൂടി ആകുമ്പോൾ സക്കറിയ ക്ക് ഒരു സാൻ്റാക്ലോസിന്റെ രൂപമാണ്. ഞാനും ശ്രേശാന്തിനി യുഗം പതിയെ അവിടത്തെ പതിവുകാർ ആവുകയായിരുന്നു. ഒരു ദിവസം ശ്രേശാന്തിനി ചോദിച്ചു നീ എപ്പോഴെങ്കിലും കൽപ്പാത്തി രഥോത്സവം കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ നീ തീർച്ചയായും വരണം ഈ മാസം അവസാനം ഞാൻ നാട്ടിലേക്ക് മടങ്ങുകയാണ് .അമ്മ ഒറ്റയ്ക്ക് ആണ് പോകാതെ വയ്യ. ഇനി സമ്പാദിച്ചത് മതി ഇനിയുള്ള കാലം നാട്ടിൽ പോയി ജീവിക്കണം.ശ്രേശാന്തിനിക്ക് വേറെ ആരും ഉണ്ടായിരുന്നില്ല. അമ്മ കല്യാണം കഴിയാത്ത അച്ഛൻ പെങ്ങളോടൊപ്പം ആണ് താമസം. കുറച്ചുനാൾ മുൻപ് ആ സ്ത്രീ മരിച്ചതോടെ അമ്മ തനിച്ചാണ്.

അതുകൊണ്ടാണ് ഈ തീരുമാനം. എനിക്കൊരു സുഹൃത്ത് നഷ്ടപ്പെടാൻ പോകുന്നു. ഒരു വെള്ളിയാഴ്ച വൈകിട്ട് എന്നെ ശ്രേശാന്തിനിക് വിളിച്ചു .നമുക്ക് ഇന്ന് ഒരു ഷോപ്പിങ്ങിന് പോണം വൈകിട്ട് അമ്മയ്ക്ക് കുറച്ച് വസ്ത്രങ്ങൾ വാങ്ങണം. പിന്നെ കുറച്ച് വീട്ടുപകരണങ്ങളും. എല്ലാം വാങ്ങി തിരികെ വീട്ടിലെത്തിയപ്പോൾ നേരം ഏറെ വൈകിയിരുന്നു .വരുന്ന ശനിയാഴ്ചയാണ് അയാൾ പോകുന്നത്. അതിനു മുൻപ് എല്ലാം പാക്ക് ചെയ്യണം.